കൊച്ചി∙ സ്വകാര്യബസുകളിൽ സാധാരണ വാതിലിനു പകരം ഓട്ടമാറ്റിക് വാതിൽ അനുവദിക്കാനാകുമോ എന്ന കാര്യത്തിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഓട്ടമാറ്റിക് വാതിലാണു ഭേദമെന്നും അധികജീവനക്കാരെ വയ്ക്കാതെ ഡ്രൈവർക്കുതന്നെ അതു പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അപ്പീലിൽ അറിയിച്ച സാഹചര്യത്തിലാണിത്. നിലപാട് അറിയിക്കാൻ സർക്കാർ നാലാഴ്ച സമയം ചോദിച്ചു.
Advertisement