Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മ മുറിക്കുള്ളിൽ കഴുത്തറുത്തു മരിച്ച നിലയിൽ

sreekumari ശ്രീകുമാരി

കരുനാഗപ്പള്ളി ∙ വീട്ടമ്മയെ മുറിക്കുള്ളിൽ കഴുത്തറുത്തും കൈ ഞരമ്പു മുറിച്ചും മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ ൈസക്കിൾ മുക്കിനു തെക്കുഭാഗത്ത് അശ്വതിഭവനത്തിൽ ശ്രീകുമാരിയെയാണു (48) സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

രാവിലെ വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടർന്നു സമീപത്തുള്ളവർ അന്വേഷിച്ച് എത്തിയപ്പോഴാണു മൃതദേഹം കണ്ടത്. വീടിന്റെ പുറത്തേക്കുള്ള വാതിലും മുറിയിലെ വാതിലും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു രക്തം പുരണ്ട വെട്ടുകത്തിയും ശ്രീകുമാരിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

സിറ്റി പൊലീസ് കമ്മിഷണർ വി.കെ.മധു, എസിപി ബി.വിനോദ്, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. സ്ഥലത്തില്ലാതിരുന്ന ഭർത്താവ് അനിൽകുമാറിനെ ജോലി സ്ഥലത്തുനിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരംവെട്ടു തൊഴിലാളിയായ അനിൽകുമാർ ദിവസവും പുലർച്ചെ വീട്ടിൽ നിന്നു ജോലിക്കായി പോകുകയാണ് പതിവ്.

ഇന്നലെയും ഭാര്യ നൽകിയ കാപ്പിയും കുടിച്ചു പോയതാണെന്നും സംഭവത്തെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും അനിൽകുമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മകൻ ദേവൻ ക്ഷേത്ര പൂജകൾക്കായി പോയിരുന്നു. മകൾ അശ്വതി ഭർതൃവീട്ടിലാണ്. അനിൽകുമാർ തൊഴിൽ ആവശ്യത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കട ബാധ്യത കാരണം മരിക്കുകയാണെനും മറ്റാർക്കും പങ്കില്ലെന്നും സൂചിപ്പിച്ചു കൊണ്ടുള്ള കത്താണു പൊലീസ് കണ്ടെടുത്തത്.

related stories