ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി അടുത്ത മാസം 23 നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിൽ ഈ മാസം 18ന് കുറ്റം ചുമത്താൻ വിചാരണക്കോടതി തീരുമാനിച്ചിട്ടുണ്ടെന്നും അതു തടഞ്ഞുള്ള ഇടക്കാല ഉത്തരവു വേണമെന്നും ദിലീപിനുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു.
എന്നാൽ, 18ന് കുറ്റം ചുമത്താൻ തീരുമാനമില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹരേൻ പി.റാവൽ വാദിച്ചു. തുടർന്ന്, വിചാരണക്കോടതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്ലാതെ കേസ് മാറ്റി.