അമ്പലപ്പുഴ ∙ വിദ്യാർഥിനികളെ വനിതാ മതിലിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ യോഗത്തിൽ കർശന നിർദേശമുയർന്നത് വിവാദമാകുന്നു. ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അധികൃതർ നിർദേശം മുന്നോട്ടുവച്ചത്. സ്കൂളുകളിലെ വനിത അധ്യാപകരുടെയും വിദ്യാർഥിനികളുടെയും കണക്കുകളും ആവശ്യപ്പെട്ടു.
ഇവരെ ജനുവരി 1ന് വനിതാ മതിലിൽ പങ്കെടുക്കുന്നതിനായി വിവിധ പോയിന്റുകളിൽ എത്തിക്കണമെന്നും നിർദേശമുണ്ട്. ശബരിമല വിഷയത്തിലല്ലെന്നും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് വനിതാ മതിലെന്ന വിശദീകരണവും നൽകി. കോടതി ഉത്തരവ് ഉള്ളതിനാൽ രേഖാമൂലമുള്ള നിർദേശം നൽകാൻ അധികാരികൾ തയാറായില്ല.
പരീക്ഷ നടത്തിപ്പ് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ഇത്തരമൊരു നിര്‍ദേശം ഉണ്ടായതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. അധികൃതരുടെ നിര്‍ദേശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം എ.ആര്‍.കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കി.