തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നടപടികളിൽ മുഖ്യമന്ത്രിക്കുള്ള നീരസം അയഞ്ഞിട്ടില്ലെങ്കിലും അതിന്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കാനോ രാജിക്കത്ത് വാങ്ങാനോ തൽക്കാലം നീക്കമില്ല. ദേവസ്വം പ്രസിഡന്റെന്ന നിലയിൽ പ്രതീക്ഷിച്ച പ്രകടനം പത്മകുമാറിനു കാഴ്ച വയ്ക്കാനായില്ലെന്ന വിമർശനം സർക്കാരിലും സിപിഎമ്മിലുമുണ്ട്. അതു ശക്തി പ്രാപിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പത്മകുമാറിന്റെ കസേര സുരക്ഷിതമല്ല.
പത്മകുമാറിൽ നിന്നു രാജിക്കത്ത് എഴുതി വാങ്ങിയെന്ന പ്രചാരണത്തിനു പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരുണ്ടെന്നാണ് അദ്ദേഹത്തിനു പകരം ചുമതലയേൽക്കുമെന്നു പറയപ്പെടുന്ന ബോർഡിലെ മുതിർന്ന അംഗം കെ.പി. ശങ്കരദാസിന്റെ പ്രതികരണം.