ADVERTISEMENT

കൊച്ചി ∙ പ്രീത ഷാജിയും ഭർത്താവ് എം.വി. ഷാജിയും കിടപ്പു രോഗികളെ 100 മണിക്കൂർ പരിചരിക്കണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സാമൂഹിക സേവനത്തിനു ശിക്ഷിച്ചത്.

എറണാകുളം ജനറൽ ആശുപത്രിയിലെ സാന്ത്വന പരിചരണ യൂണിറ്റിലും വീടുകളിലും കിടപ്പിലായ രോഗികളെ പരിചരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ദിവസവും 6 മണിക്കൂർ വീതം 100 മണിക്കൂർ സേവനം ചെയ്യണം. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം. സേവനം പൂർത്തിയാക്കിയാൽ കലക്ടറും മെഡിക്കൽ സൂപ്രണ്ടും റിപ്പോർട്ട് നൽകണം. സേവനം ചെയ്യാത്തപക്ഷം കടുത്ത ശിക്ഷാനടപടി പ്രതികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

വായ്പാ കുടിശികയെ തുടർന്നു ബാങ്ക് ലേലം ചെയ്ത വീടും പറമ്പും ഒഴിഞ്ഞുകൊടുക്കാൻ പ്രീത ഷാജിയോടും കുടുംബത്തോടും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതു പാലിക്കാൻ ഇവർ തയാറായില്ല. ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു കോടതി ഇരുവരെയും ശിക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com