ADVERTISEMENT

തിരുവനന്തപുരം∙ ഇ ഓഫിസ് സംവിധാനത്തിനു പകരം സ്വകാര്യ സോഫ്റ്റ്‍വെയർ സർക്കാർ കൊണ്ടുവരുന്നത് 2 ഐടി മിഷൻ ഡയറക്ടർമാരുടെ വിയോജിപ്പുകൾ മറികടന്ന്. സ്വകാര്യ സോഫ്റ്റ്‍വെയർ‌ ഉപയോഗിക്കുന്ന ടൂറിസം, ജല അതോറിറ്റി ഓഫിസുകൾ പോലും ഇ–ഓഫിസിലേക്ക് മാറാൻ ശ്രമിക്കുമ്പോഴാണ് സർക്കാർ മറിച്ചൊരു നീക്കം നടത്തുന്നത്.

മുൻ ഡയറക്ടർ സീറാം സാംബശിവ റാവുവും ഇപ്പോഴത്തെ ഡയറക്ടർ എസ്.ചിത്രയും ഇ ഓഫിസ് പിൻവലിക്കേണ്ടതില്ലെന്നും ഇതു കോടികളുടെ അനാവശ്യ ബാധ്യത വരുത്തിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാരിന് വിയോജനക്കുറിപ്പു നൽകിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന തീരുമാനം കൈക്കൊള്ളുന്നത് ചില 'തൽപരകക്ഷികൾക്ക്' കരാർ നൽകാനാണെന്ന ആരോപണം ബലപ്പെടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com