ADVERTISEMENT

പൊന്നാനി ∙ പുതുപൊന്നാനി സ്വദേശിയായ പതിനാലുകാരന് സദാചാര ഗുണ്ടകളുടെ ക്രൂരമർദനം. വിവസ്ത്രനാക്കി 6 മണിക്കൂറോളം ഇരുമ്പു പൈപ്പ് കൊണ്ടും മറ്റും മർദിച്ചെന്നാണ് പരാതി. മർദനം പുറത്തുപറയാതിരിക്കാൻ അക്രമികൾ നിരന്തരം വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. 10 ദിവസം മുൻപ് നടന്ന സംഭവത്തിൽ പൊലീസ് മൊഴിയെടുക്കാനെത്തിയത് ഇന്നലെ. പ്രതികളെ പിടികൂടാനായിട്ടില്ല. ഗുരുതര പരുക്കുകളോടെ വിദ്യാർഥി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ 8ന് രാത്രി എട്ടരയോടെ ഒരു വീടിനു സമീപം കണ്ടെന്നു പറഞ്ഞ് കുട്ടിയെ ചിലർ പിടിച്ചുവയ്ക്കുകയായിരുന്നത്രെ. ഒളിഞ്ഞുനോക്കിയെന്നും മോഷ്ടിച്ചെന്നും ആരോപിച്ച് മർദിച്ച ശേഷം കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. രാത്രി പത്തോടെ കുട്ടിയുടെ പിതാവ് സംഭവമറിഞ്ഞ് തേടിയെത്തിയപ്പോൾ കാറിൽ രണ്ടു പേരുടെ നടുക്ക് തളർന്നിരിക്കുന്ന മകനെയാണ് കണ്ടത്. കുട്ടിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പുലർച്ചെ രണ്ടര വരെ തടഞ്ഞുവച്ചെന്ന് പിതാവ് പറഞ്ഞു. 4 ദിവസം മുൻപ് ചൈൽഡ്‌ലൈൻ പ്രവർത്തകർക്ക് വിവരം നൽകിയിരുന്നു. പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. 5 പേർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com