കെവിൻ വധക്കേസ്: ഡിവൈഎസ്പിയെ ഇന്ന് വിസ്തരിക്കും
Mail This Article
കോട്ടയം ∙ കെവിൻ വധക്കേസിൽ പ്രോസിക്യൂഷൻ സാക്ഷിവിസ്താരം അന്തിമ ഘട്ടത്തിൽ. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയെ ഇന്ന് വിസ്തരിക്കുന്നതോടെ പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാകും. പ്രോസിക്യൂഷന്റെ ഏറ്റവും നിർണായക സാക്ഷിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഗിരീഷ് പി.സാരഥി.കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 24നാണ് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം ആരംഭിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് 176 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 122 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. 63 പേരെ ഒഴിവാക്കി. 4 സാക്ഷികൾ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയതിനെ തുടർന്ന് ഇവർ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിവിസ്താരം പൂർത്തിയായ ശേഷം കോടതി പ്രതികളെ നേരിട്ടു ചോദ്യം ചെയ്യും. ഇതിനു ശേഷം പ്രതിഭാഗം സാക്ഷിവിസ്താരം ആരംഭിക്കും. ഇതിനു ശേഷമാണ് വാദം തുടങ്ങുക.