കടൽക്ഷോഭം: മന്ത്രി കൃഷ്ണൻകുട്ടിയെ തടഞ്ഞു
Mail This Article
×
തിരുവനന്തപുരം ∙ വലിയതുറയിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും വി.എസ്.ശിവകുമാർ എംഎൽഎയെയും പ്രദേശവാസികൾ തടഞ്ഞുവച്ചു. കടൽഭിത്തി കെട്ടാൻ വൈകുന്നതാണു തീരദേശവാസികളെ പ്രകോപിപ്പിച്ചത്.
ഇന്നലെ രാവിലെ 11.45നാണു മന്ത്രിയും എംഎൽഎയും ഉൾപ്പെടുന്ന സംഘം പൊലീസ് അകമ്പടിയോടെ കറുപ്പായി റോഡിലെ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയത്. കടൽ കയറിയ ഭാഗവും തകർന്ന വീടുകളും കണ്ടു മന്ത്രി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാരിൽ ചിലർ തടയുകയായിരുന്നു. കടൽഭിത്തി നിർമാണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നു മന്ത്രി അറിയിച്ചെങ്കിലും ജനം ശാന്തരായില്ല. അരമണിക്കൂർ നേരം ഇരുവരും പ്രദേശവാസികളുടെ ശകാരത്തിന് ഇരയായി. തുടർന്നു പൊലീസ് ഇടപെട്ടാണു മന്ത്രിയെ ഔദ്യോഗിക വാഹനത്തിൽ കയറ്റിവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.