ADVERTISEMENT

തിരുവനന്തപുരം ∙ കേരള പുനർനിർമാണ പദ്ധതികൾക്കു പണം കണ്ടെത്തുന്നതിനു സംസ്ഥാനത്തു ചരക്കു സേവന നികുതിക്കൊപ്പം ഓഗസ്റ്റ് ഒന്നു മുതൽ ഒരു ശതമാനം പ്രളയ സെസ് ഈടാക്കും. സേവനങ്ങൾക്കും ചരക്കുകൾക്കും മേലാണ് സെസ്. സ്വർണം ഒഴികെ 5 ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസിൽ നിന്ന് ഒഴിവാക്കി. ചരക്കു സേവന നികുതി നിയമത്തിലെ അഞ്ചാം പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം, ഇവ കൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും മറ്റു ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിൻ മേൽ ഒരു ശതമാനവുമാണ് സെസ്.

സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ മാത്രമേ സെസ് ഈടാക്കുകയുള്ളൂ. 

അതേസമയം പ്രളയ സെസ് ഈടാക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബില്ലിങ് സോഫ്റ്റ്‌വെയറിൽ വരുത്താൻ വ്യാപാരികളോടു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പു നിർദേശിച്ചു. അതതു മാസത്തെ സെസ് സംബന്ധിച്ച വിവരങ്ങൾ ഫോം നമ്പർ KFC–A Kerala Flood Cess Rules 2019 ൽ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം.

ഉപഭോക്താക്കൾക്കും റജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും ബിസിനസ് ഇതര ആവശ്യങ്ങൾക്കു വാങ്ങുന്നവർക്കും അവർക്കു നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിനു മാത്രമായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com