മഴക്കെടുതി മരണം; ബിഹാറിന് പിന്നിലായി കേരളം രണ്ടാമത്
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ 4 വർഷത്തിൽ മഴക്കെടുതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായ 2 സംസ്ഥാനങ്ങളിലൊന്നു കേരളം. 2016 മുതൽ ഓഗസ്റ്റ് 12 വരെ മഴയിൽ 813 പേർ മരിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ പേർ മരിച്ചതു ബിഹാറിലാണ് (970).
കഴിഞ്ഞ പ്രളയകാലത്തായിരുന്നു മരണസംഖ്യ ഉയർന്നത്. ഇതടക്കം 2018–19 ൽ 477 പേർ മരിച്ചപ്പോൾ 2016–17 ൽ 48, 2017–18 ൽ 221 എന്നിങ്ങനെയായിരുന്നു മരണസംഖ്യ. 2019–20 ൽ ജൂലൈ വരെ 10 പേർ മരിച്ചു. പിന്നാലെ ഇതുവരെ 87 പേർ മരിച്ചെന്നാണ് കേന്ദ്രത്തിനു ലഭിച്ച കണക്ക്. ബിഹാറിൽ കൂടുതൽ നാശം 2017–18 ൽ ആയിരുന്നു. 649 പേർ മരിച്ചു. 2016– 2019 ൽ 76,891 കന്നുകാലികളും കേരളത്തിൽ ചത്തൊടുങ്ങി. ഈ കാലയളവിൽ കേരളത്തിൽ 7 ലക്ഷത്തോളം വീടുകൾക്കു നാശം സംഭവിച്ചു.
മഴമരണ കണക്ക് ഇങ്ങനെ
(2016 മുതൽ 2019 ജൂലൈ വരെ)
ബിഹാർ 970
കേരളം 726
ബംഗാൾ 663
മഹാരാഷ്ട്ര 522
ഹിമാചൽപ്രദേശ് 458
ഗുജറാത്ത് 418
അസം 367
തമിഴ്നാട് 363
ഉത്തർപ്രദേശ് 315
ഉത്തരാഖണ്ഡ് 251
കർണാടക 204
*ഈ മഴക്കാലത്തെ 87
മരണം കൂടി ചേർത്താൽ കേരളത്തിലാകെ– 813