ADVERTISEMENT

കൊച്ചി∙ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകാനായി കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസ) ആവശ്യപ്പെട്ട തുക എന്നു നൽകാനാകുമെന്നു സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി. കുറ്റകൃത്യങ്ങളിലെ ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ടു ഡി. അനിൽ കുമാർ നൽകിയ ഹർജിയാണു കോടതിയിൽ. 

2017ലെ പദ്ധതി അനുസരിച്ചു വേണ്ട 2.5 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 50 ലക്ഷം രൂപയാണു സർക്കാർ അനുവദിച്ചത്. ഇരകൾക്കു നഷ്ടപരിഹാരം നൽകാൻ 2017 ൽ കേന്ദ്രം സംസ്ഥാനത്തിന് 7.6 കോടി രൂപ നൽകിയതായി ഹർജിക്കാരൻ പറയുന്നു. 

കെൽസ നേരത്തേ ആവശ്യപ്പെട്ട 2.5 കോടി രൂപയ്ക്ക് പുറമേ ഇക്കൊല്ലം വേണ്ട 2.5 കോടി രൂപയും ആസിഡ് ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ വേണ്ട 25 ലക്ഷം രൂപയും എന്നു നൽകുമെന്ന് അറിയിക്കാനാണു നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com