കവളപ്പാറയിലേത് ഏറ്റവും കൂടുതൽ ആളപായമുണ്ടായ ഉരുൾപൊട്ടൽ
Mail This Article
×
മലപ്പുറം∙ കവളപ്പാറയിലേത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളപായമുണ്ടായ ഉരുൾപൊട്ടൽ. ഓഗസ്റ്റ് 8ന് കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ 46 പേരാണ് മരിച്ചത്. 13 പേർകൂടി മണ്ണിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയില്‍ തിരച്ചിൽ തുടരുകയാണ്. 2001 നവംബർ 9ന് തിരുവനന്തപുരം അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടൽ 38 പേരുടെ ജീവൻ അപഹരിച്ചതായിരുന്നു ഇതിനു മുൻപുള്ള വലിയ അപകടം.
1974 ജൂലൈ 26ന് അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ 33 പേർ മരിച്ചപ്പോൾ 1958 ഓഗസ്റ്റിൽ കൂട്ടിക്കലിലെ അപകടം 29 പേരുടെ ജീവനെടുത്തു. 5 പേരിൽ കൂടുതൽ ആളുകള്‍ മരിച്ച 6 ഉരുൾപൊട്ടലുകളാണ് 10 വർഷത്തിനിടെ സംസ്ഥാനത്തുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.