ADVERTISEMENT

പുത്തുമല/കവളപ്പാറ∙ വയനാട് പുത്തുമലയിലെ പ്രകൃതിദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ മലപ്പുറം ജില്ലയുടെ അതിർത്തിയിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. കഴി‍ഞ്ഞ ഒരാഴ്ചയിലധികമായി തുടരുന്ന തിരച്ചിലിൽ േവണ്ടത്ര ഫലം കണ്ടിട്ടില്ലാത്ത സാഹചര്യത്തിലാണു തീരുമാനം. പുത്തുമലയിലും കവളപ്പാറയിലും ഇന്നലെ നടന്ന തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. 

പുത്തുമലയിൽ ചാലിയാർ പുഴയിലേക്കൊഴുകുന്ന കൈവഴികൾ കേന്ദ്രീകരിച്ച് തിരച്ചിൽ വ്യാപകമാക്കാനാണു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ 2 മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നു സബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു. 

കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ 5 പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com