ADVERTISEMENT

തളിപ്പറമ്പ് ∙ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഹാക്കർമാർ തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ ബാങ്ക് ഇടപാടുകൾ ആരംഭിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടതായി കണ്ടത്.

അർബൻ ബാങ്കിന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് 16 വ്യാജ അക്കൗണ്ടുകളിലേക്കു പണം മാറ്റിയത്. വിവരമറിഞ്ഞ ഉടൻ ബാങ്ക് അധികൃതർ അക്കൗണ്ട് മരവിപ്പിച്ചതിനാൽ കുടുതൽ പണം നഷ്ടമായില്ല. അക്കൗണ്ട് മരവിപ്പിച്ചു 30 ലക്ഷത്തോളം രൂപ അർബൻ ബാങ്ക് അധികൃതർ തന്നെ തടഞ്ഞുവച്ചു. ഹാക്കർമാർ തട്ടിയെടുത്ത 15 ലക്ഷത്തോളം രൂപ തിരിച്ചുപിടിച്ചിട്ടുമുണ്ട്.

കാനറ, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ വിവിധ ഉത്തരേന്ത്യൻ പേരുകളിൽ അക്കൗണ്ട് തുറന്നാണു പണം തട്ടിയത്. നഷ്ടപ്പെട്ട പണത്തിന്റെ ഭൂരിഭാഗവും തിരിച്ചു പിടിക്കാൻ സാധിക്കുമെന്നും ഇടപാടുകാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com