പപ്പ നല്ല കോൺഗ്രസുകാരനായിരുന്നു: മുല്ലപ്പള്ളിക്ക് ജോസഫിന്റെ മകന്റെ കത്ത്
Mail This Article
കണ്ണൂർ ∙ ചെറുപുഴയിൽ കെട്ടിടത്തിനു മുകളിൽ കരാറുകാരൻ മുതുപാറയിൽ ജോസഫ് (ജോയി) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു ജോസഫിന്റെ മകൻ ഡെൻസിന്റെ കത്ത്. പ്രദേശത്തെ കോൺഗ്രസ് നേതാക്കൾക്കു മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണു വിദ്യാർഥിയായ ഡെൻസ് എന്ന അപ്പുക്കുട്ടൻ മുല്ലപ്പള്ളിക്കു കത്തയച്ചത്.
കത്തിലെ പ്രസക്തഭാഗങ്ങൾ: ‘പപ്പ നല്ല കോൺഗ്രസുകാരനായിരുന്നു. സ്വന്തം പാർട്ടി ആയതു കൊണ്ടാണു കോൺഗ്രസ് നേതാക്കൾ നടത്തുന്ന ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ കെട്ടിട നിർമാണ കരാർ പപ്പ എടുത്തത്. ആരോടും മുഖം കറുത്തു സംസാരിക്കാത്ത പപ്പ വഴക്കിനൊന്നും പോകില്ല. എന്നിട്ടും പപ്പയെ ചതിച്ചു. അധ്വാനിച്ച പണത്തിനായി പലതവണ കോൺഗ്രസ് നേതാക്കൾക്കു മുൻപിൽ കെഞ്ചിയെങ്കിലും കരാർ തുക നൽകാതെ മാസങ്ങളോളം ബുദ്ധിമുട്ടിച്ചു. കോടികളുടെ അഴിമതി മറച്ചു വയ്ക്കാൻ പപ്പയെ പാർട്ടി നേതാക്കൾ ഇല്ലാതാക്കി എന്നു സംശയിക്കുന്നു.
അങ്ങയുടെ കണ്ണുനീർ സത്യമാണെങ്കിൽ അങ്ങയുടെ പാർട്ടി ഞങ്ങളുടെ വേദനയിൽ പങ്കുചേരണമെന്നും മരണത്തിനു കാരണക്കാരെ നിയമത്തിനു മുൻപിലെത്തിക്കാൻ സഹായിക്കണമെന്നും അപേക്ഷിക്കുന്നു.’ മരണത്തിനു കാരണക്കാരായ കോൺഗ്രസ് നേതാക്കളെ നിയമത്തിനു മുൻപിലെത്തിക്കണമെന്ന് ആവശ്യം