ADVERTISEMENT

കോട്ടയം ∙ ബിടെക് വിദ്യാർഥികൾക്ക് 5 മാർക്ക് സ്പെഷൽ മോഡറേഷൻ നൽകാനുള്ള വിവാദ തീരുമാനം എംജി സർവകലാശാലാ സിൻഡിക്കറ്റ് പിൻവലിച്ചു. മാർക്ക്ദാനത്തിലൂടെ ജയിച്ച 119 പേരുടെ മാർക്ക് ലിസ്റ്റ് തിരികെവാങ്ങും.

ഇവരുടെ ജയം അസാധുവാണെന്നു ഗസറ്റിൽ വിജ്ഞാപനം ചെയ്യും. 119 പേർക്കും പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും അതിന്റെ കാലാവധി 6 മാസം മാത്രമാണ്. മോഡറേഷന് മറ്റ് 85 പേർ നൽകിയ അപേക്ഷ തള്ളും. സപ്ലിമെന്ററി പരീക്ഷ എഴുതാൻ 8 അവസരങ്ങളും അതു കഴിഞ്ഞാൽ 5000 രൂപ ഫീസോടെ മേഴ്സി ചാൻസും ലഭിക്കും.

2014നു മുൻപ് ബിടെക് പഠിച്ചവരിൽ ഒരു വിഷയത്തിനു തോറ്റവർക്കാണു മോഡറേഷൻ നൽകിയത്. ഒരു വിദ്യാർഥി കഴിഞ്ഞ ഫെബ്രുവരിയിലെ സർവകലാശാലാ അദാലത്തിൽ ഒരു മാർക്ക് മോഡറേഷന് അപേക്ഷ നൽകിയതിനു പിന്നാലെയാണ് 5 മാർക്ക് വരെ നൽകാൻ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സിൻഡിക്കറ്റ് തീരുമാനിച്ചത്. അദാലത്തിൽ മന്ത്രി കെ. ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആക്ഷേപം ഉന്നയിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com