ADVERTISEMENT

ഏറ്റുമാനൂർ ∙ ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിനെ സംസ്കരിക്കുന്നതിനു സ്ഥലം അനുവദിക്കാതെ 22 മണിക്കൂർ നേരം നഗരസഭയുടെ ക്രൂരത. വേദഗിരിയിൽ താമസിക്കുന്ന യുവതി വ്യാഴാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി സ്ഥിതി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ പൊതു ശ്മശാനം ഇല്ല.

ഏറ്റുമാനൂരിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ അനുമതി തേടി പൊലീസ് നഗരസഭയെ സമീപിച്ചു. അതിരമ്പുഴ പഞ്ചായത്തിന്റെ അപേക്ഷ വ്യാഴാഴ്ച വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് എത്തിച്ചെങ്കിലും സമയം കഴിഞ്ഞുവെന്നു പറഞ്ഞു മടക്കി. ഇന്നലെ പകലും അനുമതി കൊടുത്തില്ല. 

മൃതദേഹവുമായി നഗരസഭ ഓഫിസിൽ കുത്തിയിരിക്കുമെന്ന് ഏറ്റുമാനൂർ എസ്ഐ അനൂപ് സി. നായർ പറഞ്ഞതോടെയാണ് നഗരസഭ ചെയർമാൻ ഇടപെട്ട് അനുമതി നൽകിയത്. അപ്പോഴേക്കും പ്രസവം നടന്നിട്ട് 36 മണിക്കൂർ കഴിഞ്ഞിരുന്നു, അപേക്ഷ നൽകിയിട്ട് 22 മണിക്കൂറും. മൃതദേഹം മറവു ചെയ്യാൻ ശ്മശാനത്തിലെ ജീവനക്കാരെയും നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയും 7 പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com