ഇടമൺ - കൊച്ചി പവർ ഹൈവേ; കേരളത്തിന് കൂടുതൽ പവർ
Mail This Article
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രിനിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളംആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.
ദൂരം – 148 കിലോമീറ്റർടവറുകൾ – 447 ചെലവ് – 1300 കോടി രൂപ.
കടന്നുപോകുന്നത് കൊല്ലം (22 കി.മീ), പത്തനംതിട്ട (47 കി.മീ), കോട്ടയം (51 കി.മീ), എറണാകുളം (28 കിമീ)
ലൈൻ കടന്നു പോകുന്ന ഇടനാഴിയുടെ വീതി – 16 മീറ്റർ.
പ്രവർത്തനാനുമതി ലഭിച്ചത് – 2005 ഓഗസ്റ്റ് 29ന്
എതിർപ്പുകളെ തുടർന്ന് മുടങ്ങി. പൂർണ തോതിൽ ലൈൻ വലിക്കൽ ആരംഭിച്ചത് 2017ൽ.
2019 സെപ്റ്റംബർ 14നു പൂർത്തിയാക്കി.
നിർമാണം – കെഇസി ഇന്റർനാഷനൽ ലിമിറ്റഡ്.ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.
ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി
നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.
കേരളത്തിന്റെ നേട്ടം
ലഭിക്കുന്ന വൈദ്യുതി – 266 മെഗാവാട്ട്.
സംസ്ഥാനത്തെ പ്രസരണശൃംഖലയിൽ 2 കെവി വോൾട്ടേജ് വർധന.
ഉദുമൽപേട്ട് – പാലക്കാട്, മൈസൂരു – അരീക്കോട് സംസ്ഥാനാന്തര ലൈനുകളിലെ വൈദ്യുതിപ്രവാഹം ആനുപാതികമായി കുറയ്ക്കാം
(ഇപ്പോൾ പരമാവധി ശേഷിയിലാണ് ഈ ലൈനുകളുടെ ഉപയോഗം).
രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും വൈദ്യുതി എത്തിക്കാം.
കേന്ദ്രവിഹിതം പൂർണമായും ഉപയോഗിക്കാം.
പ്രധാന ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വൈദ്യുതിതടസ്സം ഒഴിവാക്കാം.
ഇടമൺ – കൊച്ചി ലൈൻ പൂർത്തിയാകുന്നതിനു മുൻപ് കൂടംകുളത്തുനിന്നു കേരളത്തിലേക്കു വൈദ്യുതി
എത്തിക്കുമ്പോൾ 20 മെഗാവാട്ട് (വർഷം 102 ദശലക്ഷം യൂണിറ്റ്) നഷ്ടം സംഭവിച്ചിരുന്നു.