ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിയിൽ ചട്ടം 20(2) പ്രകാരമുള്ള നിർബന്ധിത സമഗ്ര ഓഡിറ്റിന്റെ ആവശ്യമില്ലെന്നും പകരം ഇപ്പോൾ തുടരുന്ന ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്നും അറിയിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു (സിഎജി) സർക്കാർ കത്തു നൽകി.

ചട്ടം 20(2) പ്രകാരം ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിഎജി 4 കത്തുകൾ അയച്ചെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല. പകരം കിഫ്ബി സിഇഒ: കെ.എം. ഏബ്രഹാമാണ് ചട്ടം 14(1) പ്രകാരം ഓഡിറ്റ് മതിയെന്നറിയിച്ച് സിഎജിക്കു മുൻപു മറുപടി നൽകിയിരുന്നത്. 

ധനമന്ത്രിയുടെ നിർദേശത്തെ തുടർന്നു സർക്കാർ നിലപാട് വ്യക്തമാക്കി ധന സെക്രട്ടറി മനോജ് ജോഷി ഇന്നലെ സിഎജിക്കു കത്തു കൈമാറി. സർക്കാർ നൽകുന്ന പണം കിഫ്ബിയുടെ ആകെ ചെലവിന്റെ 75 ശതമാനത്തിൽ താഴെ വരുന്നതോടെ 14(1) ചട്ടമനുസരിച്ച് ഓഡിറ്റ് തുടരാനാകില്ല. 2 വർഷത്തിനുള്ളിൽ ഇതു സംഭവിക്കും. 

അങ്ങനെ വരുമ്പോൾ ചട്ടം 14(2) പ്രകാരം ഓഡിറ്റ് തുടരാനുള്ള അനുമതി ഇപ്പോഴേ നൽകുന്നുവെന്നും ധനസെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com