ADVERTISEMENT

തൊടുപുഴ ∙ രാത്രിയിൽ യുവതിയെ കാണാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തിൽ യുവതിയുടെ പിതാവിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിക്കൽ സിയാദ് കോക്കർ (34) ആണു മരിച്ചത്.  സിയാദിനെ കുത്തിയ വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖിനായിട്ടാണ് (51) തിരച്ചിൽ നടത്തുന്നതെന്നു പൊലീസ് പറഞ്ഞു.

വിവാഹിതയായ മകളുമായി അടുപ്പം പുലർത്തിയ സിയാദിനെ, സിദ്ദിഖ് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.       കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ സിയാദിനെ യുവതിയോടൊപ്പം കണ്ടു. തർക്കത്തെ തുടർന്ന് ഭ‍ർത്താവ് യുവതിയുടെ പിതാവ് സിദ്ദിഖിനെ വിവരം അറിയിച്ചു. സിദ്ദിഖ് വീട്ടിലെത്തി സിയാദിനെ മർദിച്ചതായി പൊലീസ് പറഞ്ഞു.

ഇതിനു ശേഷം പോയ സിയാദ് മദ്യപിച്ച ശേഷം തിരിച്ചെത്തി വീണ്ടും ബഹളം വച്ചപ്പോൾ ഉണ്ടായ അടിപിടിയിലാണ് സിയാദിനു കുത്തേറ്റത്.  വെങ്ങല്ലൂരിലെ ജുവനൈൽ കോടതിക്കു മുന്നിലായിരുന്നു കുത്തേറ്റത്.  ബഹളം കേട്ടെത്തിയ നാട്ടുകാർ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മേൽക്കൂരയിൽ ഷീറ്റിടുന്ന ജോലിയാണ് സിയാദിന്. 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com