ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
Mail This Article
പീരുമേട് ∙ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. സുരക്ഷയൊരുക്കി പുരുഷ നഴ്സും ഡ്രൈവറും. ഗവി സ്വദേശി രജ്ഞിത്തിന്റെ ഭാര്യ അമ്പിളി (20) ആണ് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഗവിയിൽ നിന്ന് ഇന്നലെ രാവിലെ ജീപ്പിൽ അമ്പിളിയെ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കേന്ദ്രത്തിൽ എത്തിച്ചു.
പ്രസവ ലക്ഷണങ്ങൾ കണ്ടതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. കുട്ടിക്കാനം കഴിഞ്ഞതോടെ പ്രസവ ലക്ഷണങ്ങൾ കലശലായി.
ഉടൻ തന്നെ ആംബുലൻസ് റോഡരികിൽ നിർത്തി നഴ്സ് അശോകൻ, ഡ്രൈവർ രജീഷ് എന്നിവർ ചേർന്നു പ്രസവ സുരക്ഷയൊരുക്കി. തുടർന്ന് പെരുവന്താനം ഗവ.ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയും അമ്മയും സുഖമായി കഴിയുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
English Summary: Tribal Woman Gave Birth to a baby in ambulance