സ്വപ്നയുമായുള്ള ബന്ധം കുടുംബം തകർത്തിട്ടും പിന്മാറിയില്ല; കടത്തിന് വഴിയൊരുക്കി സൗഹൃദം
Mail This Article
തിരുവനന്തപുരം∙ സരിത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത് യുഎഇ കോൺസുലേറ്റിലെ സഹപ്രവർത്തകയായ സ്വപ്നയുമായുള്ള സൗഹൃദം വഴി. സ്വപ്നയുമായുള്ള ബന്ധം സ്വന്തം കുടുംബം തകർത്തിട്ടും സരിത് പിന്മാറിയില്ല.
ദുബായിൽ എൻജിനീയറായിരുന്ന സരിത് യുഎഇ കോൺസുലേറ്റിൽ അസി. പിആർഒ ജോലിക്കെത്തിയപ്പോഴാണ് അവിടെ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായ സ്വപ്നയുമായി അടുപ്പത്തിലാകുന്നത്. അടുപ്പം പിന്നീടു ക്രമക്കേടുകൾക്കു വഴിയൊരുക്കി. അതു പിടിക്കപ്പെട്ടതോടെ കോൺസുലേറ്റിൽനിന്നു പുറത്തു പോകേണ്ടിവന്നു.
പക്ഷേ, പുറത്തു നിന്നും കോൺസുലേറ്റിന്റെ പേരിൽ പല ഇടപാടുകളും സരിത് നടത്തി. കോൺസുലേറ്റ് പിആർഒ എന്ന തിരിച്ചറിയൽ കാർഡ് തുടർന്നും ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തി. 2011 ലാണു സരിത്തിന്റെ വിവാഹം. ഭാര്യക്കും ദുബായിൽ ജോലി ലഭിച്ചു. നാട്ടിലെ ജോലിക്കായി തിരിച്ചെത്തിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഭാര്യ നൽകിയ വിവാഹമോചനക്കേസ് ഇപ്പോൾ നടക്കുകയാണ്.
English summary: Gold smuggling: Sarith and Swapna