ആന്റിജൻ പരിശോധന സ്വകാര്യ ലാബുകളിലും; ഫീസ് 625 രൂപ
Mail This Article
×
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും ആന്റിജൻ പരിശോധന നടത്താൻ സർക്കാർ അനുമതി നൽകി. 625 രൂപയാണു ഫീസ്. അണുബാധ നിയന്ത്രണ മാർഗരേഖയും മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനവുമുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താം.
സ്വകാര്യ മേഖലയിൽ കൂടുതൽ പരിശോധന അനുവദിക്കണമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു. നേരത്തെ എൻബിഎച്ച് അംഗീകാരമുള്ള ആശുപത്രികൾക്കും എൻഎബിഎൽ അനുമതിയുള്ള ലാബുകൾക്കും മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്.
English summary: Antigen test in private labs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.