ADVERTISEMENT

ന്യൂഡൽഹി∙ പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റിൽനിന്ന് ഉപഹാരം സ്വീകരിച്ച മന്ത്രി കെ. ടി. ജലീലിനെതിരെ നടപടികൾ പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രോട്ടോക്കോൾ ലംഘനത്തെക്കാൾ ഗുരുതര കുറ്റകൃത്യങ്ങൾ ജലീലിനെതിരെ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്തെ നിയമങ്ങൾ പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജലീൽ, എങ്ങനെയാണ് അന്യരാജ്യവുമായി വഴിവിട്ട ബന്ധമുണ്ടാക്കുന്നത്. അവിടുന്നു കിട്ടിയ സൗജന്യങ്ങൾ എന്നു പറഞ്ഞു സർക്കാർ വാഹനങ്ങളുപയോഗിച്ച് എന്തൊക്കെ എത്തിച്ചു കൊടുത്തു എന്നത് അറിയേണ്ടതുണ്ട്. സ്വർണക്കടത്ത് നടത്തിയത് യുഎഇ ഉദ്യോഗസ്ഥരാണ് എന്നു വരുത്തിത്തീർക്കാനുള്ള പ്രതികളുടെ ശ്രമത്തിനു പിന്നിൽ സിപിഎമ്മാണ്.

അതു പഠിപ്പിച്ചു കൊടുക്കാനാണ് 4 ദിവസം അവരെ ഒളിപ്പിച്ചു വച്ചത്. ജലീൽ നടത്തിയ പ്രോട്ടോക്കോൾ ലംഘനം മുഖ്യമന്ത്രിക്കു മനസ്സിലായില്ല എന്നു പറയുന്നതു വെറുതേയാണ്.  രാജ്യദ്രോഹ പ്രവർത്തനത്തിനു കൂട്ടു നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു.

സി ആപ്റ്റിൽ എത്തിച്ച പാഴ്സൽ കേന്ദ്രീകരിച്ചും അന്വേഷണം

തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്) കോൺസുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്സലുകൾ കേന്ദ്രീകരിച്ചും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചു.

മൊഴിയെടുക്കുന്നതിനു ഹാജരാകാൻ സി ആപ്റ്റിലെ ജീവനക്കാർക്കു കസ്റ്റംസ് നോട്ടിസ് നൽകി. ജൂൺ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോൺസുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തിൽ കൊണ്ടുവന്ന പാഴ്സലുകൾ പിറ്റേദിവസം സി ആപ്റ്റിന്റെ വാഹനത്തിൽ പുറത്തേക്കു കൊണ്ടുപോയി. ഇത് എന്തൊക്കെയാണെന്നു കേന്ദ്രീകരിച്ചാണ് അന്വേഷണം. മതഗ്രന്ഥങ്ങളാണു നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

സർക്കാർ വാഹനത്തിൽ പാഠപുസ്തകങ്ങൾ കൊണ്ടുപോയതിനൊപ്പമാണു മതഗ്രന്ഥങ്ങൾ കൊണ്ടുപോയതെന്നും രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. മതഗ്രന്ഥങ്ങൾ കൊണ്ടുപോകാനായി പ്രത്യേകം വാഹനം ഏർപ്പെടുത്തുകയോ സാമ്പത്തിക ചെലവുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.         

English summary: V.Muraleedharan on gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com