കഞ്ചിക്കോട്ട് 3 അതിഥിത്തൊഴിലാളികൾ രാത്രി ട്രെയിനിടിച്ചു മരിച്ച നിലയിൽ
Mail This Article
വാളയാർ (പാലക്കാട്) ∙ കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ 3 അതിഥിത്തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. സേനയിലെ 6 പേർക്കു പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും അടിച്ചുതകർത്തു. പൊലീസിനു നേരെയും ആക്രമണമുണ്ടായി.
ജാർഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുനാലിന്റെ മൃതദേഹം എടുക്കാൻ അനുവദിക്കാതെ മറ്റ് അതിഥിത്തൊഴിലാളികൾ പ്രതിഷേധിക്കുകയായിരുന്നു. രാത്രി വൈകിയും പ്രതിഷേധം തുടർന്നു.
English summary: 3 migrant workers run over by train Palakkad