ADVERTISEMENT
മൂന്നാർ ∙ പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ മൂന്നാം ഘട്ട തിരച്ചിൽ ഊർജിതം. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. ഉരുൾപൊട്ടിയ പ്രദേശത്തു നിന്നു മണ്ണു നീക്കി മറ്റൊരിടത്തേക്കു മാറ്റിയാണ് തിരച്ചിൽ . പെട്ടിമുടി പുഴയിലും തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച  രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് പുഴയിൽ നിന്നാണ്. ഇതുവരെ  58 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പെട്ടിമുടി പുഴ ചെന്നുചേരുന്ന കടലാർ, കടലാർ ചേരുന്ന കരിമ്പരിയാർ എന്നിവിടങ്ങളിലും തിരച്ചിൽ നടത്താനാണ് തീരുമാനം. ഡോഗ് സ്‌ക്വാഡിനെ കൂടി ഉൾപ്പെടുത്തിയാണ്  പരിശോധന പുരോഗമിക്കുന്നത്. 12 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com