കോവിഡ് കേന്ദ്രത്തിൽ കുളിമുറി ദൃശ്യങ്ങൾ പകർത്തി; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Mail This Article
×
പാറശാല∙ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മുളളുവിളയിലുള്ള കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്.
കുളിമുറിയിലെ വെന്റിലേഷനിൽ മൊബൈൽ ഫോൺ കണ്ടു യുവതി ബഹളം കൂട്ടിയതിനെ തുടർന്ന് അധികൃതരെത്തി ശാലുവിനെ പിടികൂടുകയായിരുന്നു. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്ന ശാലുവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയയ്ക്കാനിരിക്കെയാണു സംഭവം.
പൊലീസ് കേസെടുത്ത ശേഷം പ്രതിയെ ക്വാറന്റീനിൽ കഴിയാൻ വീട്ടിലേക്കു വിട്ടു. ശാലുവിനെ വിട്ടയയ്ക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.