ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിനിടെ മതിയായ സുരക്ഷ ഒരുക്കാനാവാതെ സർക്കാർ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. മസ്തിഷ്ക മരണം സംഭവിച്ചവരിൽ 2 പേരിൽ നിന്നും ജീവിച്ചിരിക്കുന്ന മുപ്പതോളം ദാതാക്കളിൽ നിന്നും മാത്രമാണു സർക്കാർ മേഖലയിൽ ഈ വർഷം അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.

സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകളെയും കോവിഡ് ഭീതി ബാധിച്ചിട്ടുണ്ടെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച 16 പേരുടെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സ്വകാര്യ മേഖലയിൽ നടന്നു. സർക്കാർ മേഖലയിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത്. ഇതിൽ കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സൗകര്യം.

4 ഡോക്ടർമാർ 6 മണിക്കൂർ ഇടവേളയിൽ 2 തവണ പരിശോധിച്ചു മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ അവയവങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ബന്ധുക്കളുടെ സമ്മതപത്രവും വേണം. ഓരോ ജില്ലയിലെയും സർക്കാർ പാനലിലുള്ള ഡോക്ടർമാരാണു മസ്തിഷ്ക മരണം സ്ഥിരീകരിക്കേണ്ടത്. ഡോക്ടർമാരെ വിളിച്ചുവരുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആശുപത്രികൾ പൊതുവേ സ്വന്തം നിലയിൽ തയാറാകാറില്ല. ബന്ധുക്കൾ അങ്ങോട്ട് ആവശ്യപ്പെടുന്ന കേസുകളിലാണ് അവർ താൽപര്യം കാണിക്കുന്നത്.

Content highlights: Organ transplantation amid Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com