ADVERTISEMENT

പാലക്കാട് ∙ നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള യുടിഎസ് കമ്പനി മേധാവി ഗൗതം രമേഷിന്റെ പേരിലുള്ള ശബ്ദസന്ദേശം വിവാദത്തിൽ. പൊലീസിൽ പരാതി നൽകിയവർക്കു പണം തിരികെ ലഭിക്കൽ വൈകുമെന്നും  സെറ്റിൽമെന്റ് കമ്മിറ്റി വഴി പോകുന്നവർക്കു വേഗം ലഭിക്കുമെന്നുമാണു സന്ദേശം.

ചെന്നൈ ഹൈക്കോടതി നിയോഗിച്ച സെറ്റിൽമെന്റ് കമ്മിഷനെക്കുറിച്ചാണ് ഇയാൾ ശബ്ദസന്ദേശത്തിൽ പറയുന്നതെന്നാണു സൂചന. എന്നാൽ കമ്മിഷന് അപേക്ഷ നൽകിയ ആയിരക്കണക്കിനാളുകളുടെ പണം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. 

വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ വീണ്ടും കേരള പൊലീസിനു കസ്റ്റഡിയിൽ ലഭിച്ചത്. മലപ്പുറം, പെരിന്തൽമണ്ണ, മേലാറ്റൂർ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ ഹാജരാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com