യെമനിൽ തടവിലായ മലയാളികൾക്ക് 10 മാസത്തിനു ശേഷം മോചനം
Mail This Article
ദുബായ് ∙ യെമനിൽ ഹൂതി വിമതർ തടവിലാക്കിയ 2 മലയാളികൾ ഉൾപ്പെടെ 14 കപ്പൽ ജീവനക്കാർക്ക് ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നു 10 മാസത്തിനു ശേഷം മോചനം. ചീഫ് ഓഫിസർ വടകര കുരിയാടി തമ്മക്കാരന്റവിട ദേവപത്മത്തിൽ ടി.കെ.പ്രവീൺ (46), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി ഹൗസ് നമ്പർ 219 ൽ മുസ്തഫ (43) എന്നിവരാണു സംഘത്തിലെ മലയാളികൾ. യാത്രാരേഖ ശരിയാക്കി ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, യുപി, ബംഗാൾ സ്വദേശികൾക്കൊപ്പം ഈജിപ്ത്, ബംഗ്ലദേശ് സ്വദേശികളായ 7 പേരുമുണ്ട്.
നിർമാണ സാമഗ്രികളുമായി സൗദിയിലെ യാൻബു തുറമുഖത്തേക്കു പോകുന്നതിനിടെ, മോശം കാലാവസ്ഥയെ തുടർന്ന് യെമനിലെ ദ്വീപിൽ അടിയന്തരമായി കപ്പൽ അടുപ്പിച്ചപ്പോഴാണു കഴിഞ്ഞ ഫെബ്രുവരിയിൽ ഹൂതികളുടെ പിടിയിലായത്. യെമനി തീരദേശ സേനയെന്നു പരിചയപ്പെടുത്തി തട്ടിക്കൊണ്ടുപോയി തലസ്ഥാനമായ സനായിലെ ഹോട്ടലിൽ തടവിലാക്കി. മോചനത്തിനു 2 ലക്ഷം റിയാൽ ആവശ്യപ്പെട്ടെങ്കിലും കപ്പലുടമകൾ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നാണു സൂചന.
മാസങ്ങളായി നരകജീവിതം നയിക്കുകയാണെന്നു കപ്പൽ ജീവനക്കാർ പറയുന്നു. പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേൾക്കാമായിരുന്നു. ഭക്ഷണം കിട്ടിയെങ്കിലും ആവശ്യത്തിനു മരുന്നുകളോ മറ്റു സൗകര്യ