ADVERTISEMENT

കൊച്ചി∙ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ടു വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തൃക്കാക്കര നൈപുണ്യ സ്കൂളിനു സമീപം രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടു പോളച്ചൻ പുതുപ്പാറ നൽകിയ പരാതിയിലാണു എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി.

പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ലാൻഡ് ട്രൈബ്യൂണലിൽ അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണമെന്നാണു പൊലീസിന്റെ നിലപാട്.

1976 ൽ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിൽ അതിരൂപതാ നേതൃത്വം വ്യാജപട്ടയം ചമച്ചെന്നാണു പോളച്ചന്റെ പരാതി. 1992 ലാണു എറണാകുളം അങ്കമാലി അതിരൂപത നിലവിൽ വന്നതെന്നും ലാൻഡ് ട്രൈബ്യൂണലിൽ നിന്നു മറ്റൊരാളുടെ പേരിലാണു ക്രയ സർട്ടിഫിക്കറ്റ് നൽകിയതെന്നുമാണു പരാതിക്കാരന്റെ നിലപാട്. 

English Summary: Ernakulam - Angamaly arch diocese land case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com