അതിരൂപതയുടെ ഭൂമി വിൽപന: കൂടുതൽ അന്വേഷണത്തിന് അനുമതി തേടി പൊലീസ്
Mail This Article
കൊച്ചി∙ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ടു വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തൃക്കാക്കര നൈപുണ്യ സ്കൂളിനു സമീപം രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടു പോളച്ചൻ പുതുപ്പാറ നൽകിയ പരാതിയിലാണു എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി.
പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ലാൻഡ് ട്രൈബ്യൂണലിൽ അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണമെന്നാണു പൊലീസിന്റെ നിലപാട്.
1976 ൽ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിൽ അതിരൂപതാ നേതൃത്വം വ്യാജപട്ടയം ചമച്ചെന്നാണു പോളച്ചന്റെ പരാതി. 1992 ലാണു എറണാകുളം അങ്കമാലി അതിരൂപത നിലവിൽ വന്നതെന്നും ലാൻഡ് ട്രൈബ്യൂണലിൽ നിന്നു മറ്റൊരാളുടെ പേരിലാണു ക്രയ സർട്ടിഫിക്കറ്റ് നൽകിയതെന്നുമാണു പരാതിക്കാരന്റെ നിലപാട്.
English Summary: Ernakulam - Angamaly arch diocese land case