സ്വർണക്കടത്ത് കേസ്: പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി
Mail This Article
×
തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിപിഎം അനുകൂല സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി. കസ്റ്റംസിനെതിരെ നോട്ടിസും ഇറക്കി.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ലാലുവിന്റെ പേരു പരാമർശിച്ചാണു നോട്ടിസ്. സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ ഉയരുന്ന കൈകൾ പിന്നീട് അവിടെ കാണില്ലെന്ന് ഉറപ്പു വരുത്താൻ കഴിയുന്ന പ്രസ്ഥാനമാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെന്ന് ഓർമപ്പെടുത്തിയാണ് നോട്ടിസ് അവസാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.