സ്വർണക്കടത്ത്: പ്രതികൾക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടിസ് നൽകും
Mail This Article
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ പ്രതികൾക്ക് അടുത്ത മാസത്തോടെ കാരണം കാണിക്കൽ നോട്ടിസ് നൽകിത്തുടങ്ങും. കസ്റ്റംസ് നിയമപ്രകാരമാണിത്. കേസിൽ ഇവരുടെ പങ്കും പിഴയടക്കമുള്ള ശിക്ഷയും വ്യക്തമാക്കുന്ന നോട്ടിസാണു നൽകുക. തുടർന്ന് ഓരോരുത്തരുടെയും ഹിയറിങ് നടത്തും. ഹിയറിങ് സമയത്ത് പ്രതികൾക്കു തെളിവുകൾ ഹാജരാക്കാം.
ഹിയറിങ് പൂർത്തിയാകുന്നതോടെ അന്തിമ പ്രതിപ്പട്ടിക തയാറാക്കി കുറ്റപത്രം സമർപ്പിക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ െസക്രട്ടറി എം. ശിവശങ്കർ, സ്വപ്ന, സരിത്, സന്ദീപ്നായർ എന്നിവരടക്കം 26 പേരാണു കേസിൽ നിലവിൽ പ്രതികൾ. ഇവരിൽ, യുഎഇയിലാണെന്നു കരുതുന്ന ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഉണ്ട്. മംഗലൂരു സ്വദേശിയായ രാജേന്ദ്ര പ്രകാശ് പൊവാർ ഇതുവരെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിട്ടില്ല. കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിൻസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി.
English Summary: Gold smuggling case