ADVERTISEMENT

ചേർത്തല ∙ പള്ളിപ്പുറത്ത് വ്യവസായ വികസന കോർപറേഷന്റെ മെഗാഫുഡ് പാർക്കിന് ഏറ്റെടുത്ത 84 ഏക്കർ സ്ഥലത്താണ് ഇഎംസിസിക്ക് 4 ഏക്കർ അനുവദിച്ചിരിക്കുന്നത്. 2017 ജൂണിൽ നിർമാണം ആരംഭിച്ച മെഗാഫുഡ് പാർക്കിന്റെയും മാലിന്യ സംസ്കരണ പ്ലാന്റിന്റെയും നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ നടക്കും.

കേന്ദ്ര സർക്കാരിന്റെ 50 കോടിയും സംസ്ഥാന സർക്കാരിന്റെ 72 കോടിയും വായ്പയായി 6 കോടി രൂപയും ഉൾപ്പെടെ 128 കോടി മുടക്കിയാണ് മെഗാഫുഡ് പാർക്ക് നിർമിച്ചിരിക്കുന്നത്.

നിലവിൽ 26 കമ്പനികൾക്കു സ്ഥലം അനുവദിച്ചിട്ടുണ്ട്. 4 യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. സമുദ്രോൽപന്ന സംസ്കരണ മേഖലയ്ക്ക് ഊന്നൽ നൽകുന്ന ഫുഡ് പാർക്കിൽ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. പാർക്കിൽ ഇഎംസിസിക്കു ഭൂമി അനുവദിച്ചതിൽ അപാകതയില്ലെന്നും പുനഃപരിശോധന വേണ്ടെന്നുമാണു സർക്കാർ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com