ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യ ദിനത്തിൽ റജിസ്ട്രേഷൻ ഉൾപ്പെടെ കാര്യങ്ങളിൽ ആശയക്കുഴപ്പം. ‌രാവിലെ എല്ലാവരും ഒരുമിച്ചു റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതാണു കാരണം. സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പൂർണ സജ്ജമായിട്ടില്ല. 

തിരുവനന്തപുരം ജില്ലയിൽ 877 പേർക്ക് ഇന്നലെ വാക്സീൻ നൽകി. വാക്സിനേഷൻ സാധാരണ നിലയിലാകാൻ 4 ദിവസം വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ഓൺലൈനായും ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിലും റജിസ്റ്റർ ചെയ്യാം. 

ഗുരുതര രോഗങ്ങളുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌ലോ‍‍ഡ് ചെയ്യാൻ സൗകര്യമുണ്ട്. ഇപ്പോൾ വിതരണത്തിനുള്ളതു 4 ലക്ഷം കോവിഷീൽഡ് വാക്സീനാണ്. 21 ലക്ഷം വാക്സീൻ ഉടൻ എത്തുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com