ADVERTISEMENT

ക്വാലലംപുർ ∙ വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്സസെ അവാർഡ് ജേതാവും മലേഷ്യയിലെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനുമായിരുന്ന പരേതനായ ബി.സി. ശേഖറിന്റെ ഭാര്യയും മലേഷ്യയിലെ വനിതാ അവകാശ പ്രവർത്തകയുമായ സുകുമാരി ശേഖർ (87) ക്വാലലംപുരിൽ അന്തരിച്ചു. സംസ്കാരം നടത്തി.

തിരുവനന്തപുരം ജഗതി മഴുവൻഞ്ചേരി കുടുംബാംഗമാണ്. മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷൻ ഡപ്യൂട്ടി പ്രസിഡന്റായിരുന്നു. വനിതാ ക്ഷേമരംഗത്ത പ്രവർത്തനത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടിയും പ്രവർത്തിച്ചു. രാജ്യസേവനത്തിനു മലേഷ്യൻ ഗവൺമെന്റ് നൽകുന്ന രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ടാൻശ്രീ ജേതാവായിരുന്നു ബി.സി.ശേഖർ. ടാൻശ്രീ ജേതാവിന്റെ ഭാര്യയെന്ന നിലയിൽ പുവൻ ശ്രീ വിശേഷണത്തോടെയാണു സുകുമാരി ശേഖർ അറിയപ്പെട്ടിരുന്നത്.

മക്കൾ: ജയൻ, ഗോപിനാഥ്, വിനോദ് (പെട്രാ ഗ്രൂപ്പ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ), സുജാത. മരുമക്കൾ: ബീന, രേഖ, ഡോ.വിനി, ദീപക് ഭായി നായിക്.

മലേഷ്യയിലെ സ്വാഭാവിക റബർ വ്യവസായത്തെ ആധുനികവൽക്കരിക്കുന്നതിൽ ബി.സി. ശേഖർ നിർണായക പങ്കുവഹിച്ചു. പാമോയിൽ വ്യവസായത്തെ വികസിപ്പിച്ചു. ‘മിസ്റ്റർ നാച്വറൽ റബർ ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബി.സി. ശേഖറിന്റെ പേരിൽ അന്തർ സർവകലാശാലാ പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് ഇത്തവണത്തെ കേരള ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Sukumari Sekhar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com