ADVERTISEMENT

ചങ്ങനാശേരി ∙ സ്കൂൾ വിദ്യാർഥിനികളെ വാനിനുള്ളിൽ ലൈംഗികമായി ചൂഷണത്തിനു വിധേയരാക്കിയ സംഭവത്തിൽ വാൻ ഡ്രൈവർ പായിപ്പാട് നാലുകോടി ഒറ്റക്കുഴി സുനീഷ് കുമാറിനു (37) ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി 23 വർഷം കഠിനതടവും 1,55,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ 7 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി.  പിഴത്തുക ലൈംഗിക ചൂഷണം അനുഭവിച്ചവർക്കു നൽകണമെന്നും കോടതിവിധിയിൽ പറയുന്നു. 2017ലായിരുന്നു സംഭവം. കുട്ടികൾ അറിയിച്ചതനുസരിച്ചു സ്കൂൾ അധികൃതർ ചൈൽഡ് ഹെൽപ്‌ലൈനിലും പിന്നീട് പൊലീസിലും പരാതി നൽകുകയായിരുന്നു. ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജി.പി.ജയകൃഷ്ണനാണ് വിധി പറഞ്ഞത്.

English Summary: Rape case, van driver get 23 years jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com