ഡിജിപി സുധേഷ്കുമാറിന്റെ മകൾ പൊലീസുകാരനെ മർദിച്ച കേസ്: കുറ്റപത്രം നൽകാൻ നീക്കം
Mail This Article
തിരുവനന്തപുരം ∙ ഡിജിപി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ കുറ്റപത്രം നൽകാൻ ആലോചന. തുടർ നടപടി തീരുമാനിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിലപാടെടുത്തതോടെ സർക്കാർ അനുമതി തേടാനും ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് കേസ് വീണ്ടും ഉയർന്നുവന്നത്.
സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചത് മൂന്ന് വർഷം മുൻപാണ്. മകൾക്കെതിരെ കുറ്റപത്രം നൽകാമെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അത് ഡിജിപി ബെഹ്റയുടെ പരിഗണനയിലുമെത്തി.
അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കുന്നവരിൽ ടോമിൻ തച്ചങ്കരിക്ക് തൊട്ടുപിന്നിലുള്ളതു സുധേഷ് കുമാറാണ്. അതോടെയാണു കേസ് സജീവമാക്കാനുള്ള നീക്കം പൊലീസിലെ ഒരു വിഭാഗം തുടങ്ങിയത്. ക്രൈംബ്രാഞ്ചിന് വിട്ടതോടെ വകുപ്പ് മേധാവി എസ്. ശ്രീജിത്തിന്റെ നിലപാട് നിർണായകമാവും.
English Summary: Police officer attacked by DGP's daughter, investigation