എല്ലാം അറിയുന്നത് പൊലീസ് വിളിച്ചപ്പോൾ: രഖിലിന്റെ അച്ഛൻ
Mail This Article
×
തലശ്ശേരി ∙ മാനസയുമായുള്ള മകന്റെ ബന്ധം അറിയുന്നത് കണ്ണൂർ പൊലീസ് വിളിക്കുമ്പോഴാണെന്നു രഖിലിന്റെ അച്ഛൻ രഘൂത്തമൻ പറഞ്ഞു. മേലിൽ ഈ ബന്ധം തുടരരുത് എന്ന് പൊലീസ് ആവശ്യപ്പെട്ടു. അത് അനുസരിക്കാമെന്നു വാക്കു നൽകി.
ബുധനാഴ്ച ജോലി സംബന്ധമായി എറണാകുളത്ത് എത്തണമെന്നു പറഞ്ഞു രഖിൽ വീട്ടിൽ നിന്നു പോയി. രാത്രി തിരിച്ചെത്തി ട്രെയിൻ കിട്ടിയില്ലെന്നും നാളെ പോകുമെന്നും പറഞ്ഞു. വ്യാഴാഴ്ച വീണ്ടും പോയി. ബെംഗളൂരുവിൽ എംബിഎ പഠിച്ച മകനു ഗൾഫിൽ ജോലിക്കായി വീസ ശരിയാക്കിയിരുന്നു.
കഴിഞ്ഞമാസം പോകാനിരുന്നതാണ്. അപ്പോഴേക്കും വിമാന സർവീസ് നിലച്ചു. നേപ്പാൾ വഴി പോകാൻ ശ്രമം തുടർന്നെങ്കിലും നടന്നില്ല. കോതമംഗലത്തു നിന്നുള്ള പൊലീസ് സംഘം ഇന്നലെ മേലൂരിലെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.
Content Highlight: Manasa murder case, Rakhil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.