കോവിഡ് സമ്പർക്ക വഴി കണ്ടെത്തൽ; കേരളം മുന്നിൽ
Mail This Article
×
ന്യൂഡൽഹി ∙ കോവിഡ് സമ്പർക്കരോഗികളെ കണ്ടെത്തുന്നതിൽ ഏറ്റവും മെച്ചം കേരളമെന്നു പഠന റിപ്പോർട്ട്. കേരളത്തിൽ ഓരോ പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും 6 കേസുകൾ വരെ സ്ഥിരീകരിക്കപ്പെടാതെ പോകുന്നുണ്ട്.
ദേശീയ തലത്തിൽ ഓരോ പുതിയ കേസിനൊപ്പവും 30 വരെ കേസുകൾ സ്ഥിരീകരിക്കപ്പെടാതെയോ തിരിച്ചറിയപ്പെടാതെയോ പോകുന്നുവെന്നാണ് പഠനത്തിലുള്ളത്. ഐസിഎംആറിന്റെ നാലാം ദേശീയ സെറോ സർവേ റിപ്പോർട്ടിനെ അധികരിച്ച് എപ്പിഡെമിയോളജിസ്റ്റായ ഡോ. ചന്ദ്രകാന്ത് ലഹാരിയ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യപ്രദേശിലാണ് ഏറ്റവും മോശം സാഹചര്യം. ഇവിടെ റിപ്പോർട്ട് ചെയ്യുന്ന ഓരോ കേസിനൊപ്പവും 83 കേസുകൾ വരെ തിരിച്ചറിയാതെ പോകുന്നുണ്ട്. യുപിയിൽ 63, രാജസ്ഥാനിൽ 62, ബിഹാറിൽ 59 എന്നിങ്ങനെയാണ് തിരിച്ചറിയപ്പെടാതെ പോകുന്ന കേസുകളുടെ എണ്ണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.