മോശമായി സംസാരിച്ചെന്നു പരാതി; പൊലീസ് താക്കീതു ചെയ്ത യുവാവ് മരിച്ച നിലയിൽ
Mail This Article
പെരുമ്പാവൂർ ∙ ആശാ വർക്കറോടു മോശമായി സംസാരിച്ചെന്ന പരാതിയിൽ പൊലീസ് താക്കീതു ചെയ്തു വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങോല പഞ്ചായത്ത് ടാങ്ക് സിറ്റി മണപ്പറമ്പ്മാലിൽ എ.എം. രമേശൻ (40) ആണു മരിച്ചത്. വെങ്ങോല തേക്കമലയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടയ്ക്കു സമീപമാണു മൃതദേഹം കണ്ടെത്തിയത്.
രമേശന്റെ വീട്ടിലെ ചില അംഗങ്ങൾക്കു കുറച്ചു ദിവസം മുൻപു കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. ഇതിനിടെ വാക്സിനേഷനുമായി ബന്ധപ്പെട്ടാണു കോവിഡ് ഡ്യൂട്ടിലുണ്ടായിരുന്ന ആശാവർക്കറുമായി തർക്കമുണ്ടായത്. ആശാവർക്കറുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും താക്കീതു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഓടിച്ചും തെങ്ങുകയറ്റത്തിനു പോയുമാണ് ഉപജീവനം നടത്തിയിരുന്നത്. സംസ്കാരം ഇന്ന്. ഭാര്യ: രാജി. മക്കൾ: അതുൽ, അതുല്യ.
English Summary: Youth found dead after police warns him