ADVERTISEMENT

കോട്ടയം ∙ എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചു; കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നു. എതിരില്ലാത്ത 29 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. എൽഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. 

52 അംഗ നഗരസഭാ കൗൺസിലിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. ബിജെപിക്ക് 8 അംഗങ്ങളും. എൽഡിഎഫ് – ബിജെപി അംഗങ്ങളായ 30 പേരാണ് അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തത്. എൽഡിഎഫ് സ്വതന്ത്ര അംഗം പി.ഡി.സുരേഷിന്റെ വോട്ടാണ് അസാധുവായത്.  നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ രാജിവച്ചു.  ഉപാധ്യക്ഷൻ ബി.ഗോപകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തു. 

നഗരകാര്യ റീജനൽ ജോയിന്റ് ഡയറക്ടർ കെ.ഹരികുമാറിന്റെ അധ്യക്ഷതയിലാണ് അവിശ്വാസപ്രമേയ ചർച്ച നടന്നത്.  കഴിഞ്ഞയാഴ്ചയാണ് എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് നഗരസഭാധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കിയത്.

English Summary: UDF loses power in Kottayam municipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com