കാമുകൻ ഉണ്ടെന്ന് ആരോപിച്ച് ക്രൂരമർദനം: യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ
Mail This Article
ബാലുശ്ശേരി ∙ പീഡനങ്ങളേറ്റുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസുവാണ് (31) എട്ടിന് കൊല്ലപ്പെട്ടത്.
ഒളിവിൽ പോയ താജുദ്ദീനെ (30) കഴിഞ്ഞ രാത്രി കോട്ടക്കൽ പൊലീസാണ് പിടികൂടിയത്. കൊലപാതകത്തിനു താജുദ്ദീനെ സഹായിച്ച തിരൂർ ബിപി അങ്ങാടി പാറക്കൽ ജോയൽ ജോർജ്, തിരൂർ ഇരിങ്ങാവൂർ ആദിത്യൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വീര്യമ്പ്രത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിഞ്ഞ 30ന് ആയിരുന്നു താജുദ്ദീൻ എത്തിയത്. അപ്പോഴും ഉമ്മുകുൽസുവിന്റെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നു. പോക്സോ അടക്കമുള്ള ഒട്ടേറെ കേസുകളിൽ പ്രതിയായ താജുദ്ദീൻ ഭാര്യക്ക് കാമുകൻ ഉണ്ടെന്ന് ആരോപിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
English Summary: Husband kills wife in Kozhikode