ADVERTISEMENT

ആലുവ ∙ സഹപാഠിയായ മോഫിയ പർവീണിനു നീതി നിഷേധിച്ച ഇൻസ്പെക്ടർക്കെതിരെ ന‌ടപടി ആവശ്യപ്പെട്ട് ആലുവ അൽ– അസ്‌ഹർ ലോ കോളജിലെ സഹപാഠികൾ എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ച് വൈകാരിക പ്രതികരണങ്ങൾക്കു വഴിയൊരുക്കി. 

മാർച്ച് തടഞ്ഞ പൊലീസിനോ‌ടു പരാതി കൊടുക്കാൻ എസ്പി ഓഫിസിലേക്കു കടത്തിവിടണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളടക്കം 17 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി അനുവാദം വാങ്ങാതെ പ്രകടനം നടത്തിയെന്നു കാണിച്ചാണിത്. വിദ്യാർഥികളെ പിന്നീട് എടത്തല പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചു ഡീൻ കുര്യാക്കോസ് എംപി സ്റ്റേഷനിൽ എത്തി.

ഭർതൃവീട്ടിൽ നേരിട്ടിരുന്ന പ്രയാസങ്ങൾ തങ്ങളുമായി മോഫിയ പങ്കുവയ്ക്കാറുണ്ടെന്നു സഹപാഠികൾ പറഞ്ഞു. രണ്ടാഴ്ച അവധിയെടുക്കുകയാണെന്നും എസ്പിക്കും മറ്റും പരാതി കൊടുത്ത ശേഷം മടങ്ങിവരുമെന്നും പഠനം തുടരണമെന്നും പറഞ്ഞ ശേഷമാണു മോഫിയ കോളജിൽ നിന്നു പോയത്. 

English Summary: Protest at SP Office: Classmates of Mofiya Parveen Detained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com