ADVERTISEMENT

കോട്ടയ്ക്കൽ (മലപ്പുറം)∙ ഹണിട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുടെ പരാതിയിൽ സ്ത്രീയടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വളപ്പിൽ ഫസീല (45), തിരൂർ ബിപി അങ്ങാടി കളത്തുപറമ്പിൽ അബ്ദുൽ അസീം (25), പുളിക്കൽ വലിയപറമ്പിൽ റഷീദ് (36), പുളിക്കൽ പെരുമ്പറമ്പിൽ നിസാമുദ്ദീൻ (24), തിരൂർ മംഗലം പുത്തൻപുരയിൽ ഷാഹുൽഹമീദ് (30), കോട്ടയ്ക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക് (32), സ്വാഗതമാട് തൈവളപ്പിൽ നസിറുദ്ദീൻ (30) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ഫോണിലൂടെ സൗഹൃദത്തിലായ ഫസീലയുടെ നിർദേശപ്രകാരം പരാതിക്കാരൻ ഈമാസം 12ന് കാറുമായി കോട്ടയ്ക്കലിലെത്തി. കോഴിച്ചെനയിൽനിന്ന് ഇവർക്കൊപ്പം വാഹനത്തിൽ കയറിയ മറ്റു പ്രതികൾ ഇവർ ഒന്നിച്ചുള്ള വിഡിയോ ദൃശ്യങ്ങളെടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പണം നൽകാമെന്നറിയിച്ച് വിളിച്ചുവരുത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

English Summary: Seven arrested in honey trap case in Kottakkal, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com