ADVERTISEMENT

തിരുവനന്തപുരം∙ പൂജപ്പുര സെൻട്രൽ ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽ നിന്നു കത്തിയും ആയുധങ്ങളും കണ്ടെത്തിയ സംഭവം ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. ഒരു മാസം മുൻപു നടന്ന സംഭവം മലയാള മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. 3 വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ സെല്ലിൽ നിന്ന് ആയുധം കണ്ടെത്തിയാൽ മാത്രമേ പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ എന്നാണു ജയിൽ ഉദ്യോഗസ്ഥരുടെ നിലപാട്.

നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരെയും തടവുകാരെയും കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലേക്കു മാറ്റി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും തടവുകാർക്കെതിരെ ജയിൽ ചട്ടപ്രകാരമുള്ള നടപടിക്കും ഉത്തരവിട്ടു. ആയുധങ്ങൾ  കണ്ടെത്തിയതു ജയിലിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിലെ വീഴ്ച വെളിവാക്കുന്നതുമാണെന്നു മേലധികാരികൾക്കു ജയിൽ സൂപ്രണ്ട് എസ്.നിർമലാനന്ദൻ നായർ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

English Summary: Weapons in jail cell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com