വിജയ്ബാബു കേസ്: 30 പേരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി
Mail This Article
കൊച്ചി ∙ നിർമാതാവും നടനുമായ വിജയ്ബാബു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ 30 പേരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. ദുബായിയിൽ ഒളിവിൽ കഴിയുമ്പോൾ പ്രതിയുടെ ക്രെഡിറ്റ് കാർഡ് അവിടെ എത്തിച്ചു കൊടുത്ത നടന്റെയും, പ്രതിയെയും പരാതിക്കാരിയെയും സംഭവദിവസം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഒരുമിച്ചു കണ്ട മുൻനിര ഗായകന്റെയും മൊഴി അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും.
ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. അതിനു മുൻപ് 2 ദിവസം കൂടി പ്രതിയെ പൊലീസ് ചോദ്യം ചെയ്യും. വ്യാജവാഗ്ദാനങ്ങൾ നൽകി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്. എന്നാൽ ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണു നടിയുമായുണ്ടായിരുന്നതെന്ന വാദം ആവർത്തിക്കുകയാണു വിജയ്ബാബു.
Content Highlight: Vijay Babu rape case