പോക്സോ കേസിൽ 81 വർഷം തടവും 2.20 ലക്ഷം പിഴയും
Mail This Article
ചെറുതോണി ∙ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൈതപ്പാറ സ്വദേശി ജോർജിന് (66) 81 വർഷം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗീസാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 30 വർഷം തടവും ഒരുലക്ഷം രൂപ പിഴയും, ക്രൂരമായ പീഡനത്തിന് 20 വർഷം തടവും 50000 രൂപ പിഴയും, 8 വയസ്സുള്ളപ്പോൾ മുതൽ ഉപദ്രവിച്ചതിന് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തുടങ്ങി വിവിധ വകുപ്പുകളിലാണു ശിക്ഷ. പ്രതിയുടെ പ്രായം പരിഗണിച്ച് ഉയർന്ന ശിക്ഷയായ 30 വർഷം തടവ് മാത്രം അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിലുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 2 ലക്ഷം രൂപ കൂടി പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്.സനീഷ് ഹാജരായി.
English Summary : Man sentenced to 81 years in jail for POCSO Case